Tuesday, May 1, 2007

മരണത്തിലേക്കുള്ള വഴിദൂരം





അജ്ഞാതമായ ആ താവളത്തില്‍ അവര്‍ നിര്‍ന്നിമേഷരരായി നോക്കി നിന്നു.
പ്രസവിക്കാതെ കിടന്ന ഭ്രൂണങ്ങള്‍ അവരുടെ മനസ്സിനെ തളര്‍ത്തി.

ഒന്നും എഴുതുന്നില്ല മനസ്സിന്‌ ഭ്രാന്ത്‌ പിടിക്കട്ടെ.ഗര്‍ഭപാത്രത്തിന്റെ
ആഴിയില്‍ ഭ്രൂണങ്ങള്‍ മുങ്ങി മരിക്കട്ടെ.

അവര്‍ പറയുന്നു: നമുക്ക്‌ ഭ്രാന്താണെന്ന്‌.

വയ്യ...ജീവിക്കാന്‍ വയ്യ...നമുക്കു മരിക്കണം.

ഓടുന്ന തീവണ്ടിയുടെ ചക്രങ്ങള്‍ക്കിടയില്‍ എന്റെ തലച്ചോറ്‌
ചതഞ്ഞരയണം.അലകളിളകുന്ന തിരമാലകള്‍ക്കിടയില്‍ നമുക്ക്‌ ഊളിയിടാം.

കറങ്ങുന്ന ഫാനില്‍ തൂങ്ങിയാടാം...

ചര്‍ച്ച നീണ്ടു.ആരും ഒരു കണ്‍ക്ലൂഷനിലെത്തിയില്ല.
മരണത്തെ കുറിച്ചു മാത്രം അവര്‍ സംസാരിച്ചു.

ചിറകൊടിഞ്ഞ പറവകളായിരുന്നു അവര്‍.മാലാഖകളേക്കാളും ഉയരത്തില്‍ അവര്‍ പറന്നു.
ക്രൂരന്മാരായ മാലാഖമാര്‍ അവരുടെ ചിറകുകള്‍ കരിച്ചു കളഞ്ഞു.

പ്രണയത്തെ കുറിച്ചു അവരെഴുതിയ കവിതകളൊക്കെ
ചുഴലിയില്‍ പറന്നു പോയി.

കാമുകിക്കായി സ്വന്തം ഹൃദയ രക്തം കൊണ്ടു കവിത രചിച്ചിരുന്നു.
അവളുടെ ചവറ്റു കൊട്ടയില്‍ നിന്ന് ഹൃദയം വേദനയാല്‍ പിടഞ്ഞു.

ജീവിതത്തെ കുറിച്ച്‌ അവരെഴുതിയതൊക്കെ വെറും ക്‌ഷാരമായി.
അവര്‍ മരണത്തെ കുറിച്ച്‌ എഴുതിയില്ല.അതിലേക്കുള്ള വഴിദൂരം അന്വേഷിച്ചു നടന്നു.
എങ്ങനെ മരിക്കണമെന്നറിയാതെ അവര്‍ വിഷമിച്ചു.കാലിയായ
പോക്കറ്റിനുള്ളില്‍ കൈയ്യിട്ട്‌ നിര്‍ന്നിമേഷരായി അവര്‍ നിന്നു.മരണത്തിന്റെ
കൈകള്‍ പോലും അവരെ സഹായിച്ചില്ല.

സ്വപ്നങ്ങളുടെ വിഹായസ്സിലേക്കിനി അവര്‍ക്ക്‌ പറക്കാനാവില്ല.
അവരുടെ ചിറകുകള്‍ കരിഞ്ഞു പോയിരുന്നു. മരണത്തിന്റെ
വിസ്മൃതിയിലേക്ക്‌ അവര്‍ക്കൂളിയിടാനുമായില്ല.

'നമുക്ക്‌ മരിക്കണം'.

അവര്‍ ഭ്രാന്തമായി നിലവിളിച്ചു.

Thursday, April 19, 2007

കണ്ണാടി മലയാളം ഇ-മാഗസിന്‍

പുതിയ എഴുത്തുകാരെ പ്രോല്‍സഹിപ്പിക്കാനും പ്രസാധക കുത്തകയുടെ നീരാളിപ്പിടുത്തത്തില്‍
അമര്‍ന്നു പോയ എഴുത്തുകാരെ മുന്‍ നിരയിലേക്കു ഉയര്‍ത്താനുമായി
എഴുത്തുകാരാല്‍ തുടങ്ങപ്പെട്ട മാഗസിന്‍ ....
വായിക്കൂ...
ഇവിടെ ക്ലിക്ക്‌ ചെയ്യുക

Tuesday, April 17, 2007

കാമുകിയെകുറിച്ച്‌



നിന്നെ കുറിച്ചുള്ള ഓര്‍മ്മകളില്‍
ഞാന്‍ കുളിരണിയുന്നു.
തന്ത്രികള്‍ പോയ എന്റെ
പ്രണയ വീണ ഒരിക്കലും പാടില്ലേ?


പ്രിയപ്പെട്ടവളേ!
നീ എന്റെ എല്ലാമാണ്‌.
കാറ്റിന്റെ കുളിരിലും
കവിതയുടെ ചൂടിലും
കുയിലിന്റെ പാട്ടിലും
അറിയുകയാണു നിന്നെ ഞാന്‍.

വ്യഥയുടെ മുള്‍മുനയില്‍
ഹൃദയം മുറിഞ്ഞു ചോര
പൊടിയുകയാണ്‌.
വ്യഥ പൂണ്ട ഹൃത്തടമിടിക്കുകയാണ്‌.
അസ്തമയമോ സൂര്യന്റെ വിരഹം.
ആരോ തന്നെ ഓര്‍ത്തിരിക്കുന്നുവെന്ന
മിഥ്യയായിരുന്നോ
ഈ സൂര്യനെ ഇന്നോളം
ജീവിപ്പിച്ചത്‌.

വയ്യ...
ഈ നഷ്ടപ്പെടലുകള്‍...
നീ അങ്ങു ദൂരെ...
നിനക്കറിയില്ല
ഈ വിരഹത്തിന്റെ വേദന
കൈകളില്‍ വേദനയുടെ കുളിരു
വന്നു കയറുന്നു.

എന്റെ ഈ മുറിഞ്ഞു പോയ
സിരകളില്‍ നിന്ന്‌ പുറത്തേക്കൊഴുകുന്ന
രക്തത്തില്‍ ബ്രഷ്‌ മുക്കി
ഞാന്‍ നിന്റെ ചിത്രം
ഈ ക്യാന്‍വ്വാസിലേക്കു പകര്‍ത്തട്ടെ.
നിന്നെ കുറിച്ചു ഞാനെഴുതുമ്പോ
സ്നേഹത്തിന്റെ മഷിയാണു ഞാന്‍
നിറക്കുന്നത്‌.

നീ മാത്രം...
നിന്റെ കണ്ണുകള്‍
എത്ര സുന്ദരമാണ്‌.
നിന്റെ മന്ദസ്മിതം
എന്റെ മനസ്സിനെ കുളിരണിയിക്കുന്നു.

പെയ്തൊഴിയാത്ത മേഘങ്ങളാണു
ഇനി ഈ മനസ്സില്‍...
വ്യഥ പൂണ്ട ഈ ഹൃദയത്തിനു
ഒരു മന്ദമാരുതനായി
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം.

തുടക്കം

ഇതൊരു തുടക്കം മാത്രം...
എനിക്കു നിങ്ങളോട്‌ ഒരുപാടു പറയാനുണ്ട്‌.
ഒരു പക്ഷെ നിങ്ങള്‍ക്കിവ കഥകളും കവിതകളും
ആയേക്കാം..
പച്ചയായ ജീവിത്തില്‍ നിന്നു പറിചെടുത്ത കുറേ ഏടുകള്‍.
എന്റെ കഥയും കവിതയും ഹൃദയത്തിന്റെ അഗാധതയില്‍ നിന്നാണ്‌.